ആ നിലാവിൽ :
വർണ്ണതാരകളുജ്ജ്വലിക്കുമാ-
വശ്യവിതാനപ്പരപ്പിൽ,
പുഞ്ചിരിയാൽ പൊൻവെളിച്ചം-
തൂകിനില്ക്കുമെന്നാതിര.
പാതിമാത്രം പുറത്തുകാട്ടി-
നീളെ പാർവ്വണം പൊഴിച്ച്,
വാർമതിയാ വർണ്ണമേലാ-
പ്പിലൊരു തൊടുകുറിചാർത്തി.
രാവുതോറും നാമിരിക്കുമീ-
മാമരച്ചാർത്തിന്നു കീഴിൽ,
പകലുണർന്നു തുടങ്ങുന്നു ചുറ്റും,
സഖീ പാട്ടുപാടുന്നു കിളികൾ.
എത്രനാളായി എന്നുമീ-
വൻമരത്തെ ചാരി നാമിരുപേരും,
സ്വപ്നലോകത്തിലൂടെ-
മേവിയാ വർണ്ണമേലാപ്പു കാണ്മൂ..
അങ്ങുമേലെയാ കാർമുകിൽ-
ച്ചെരിവിലൂടരിച്ചിറങ്ങും,
ചന്ദനാഭ അനുസ്മരിപ്പിക്കും
ചന്ദ്രലേഖയെത്ര സമ്മോഹനം.
ചെമ്പനീരല,യിതൾ- കൂമ്പിനില്കും
നിന്നധരങ്ങളിൽ മാറിമാറി ഉമ്മവച്ചെത്ര-
മതിവരാതെ ഞാൻ എന്നും
പാതിരാവിനെ തുടരുന്നൊ-
രേതോ യാമമധ്യത്തിൽ നീയൊന്നിച്ചു തേടിടുവ-
തേതു താരനികുഞ്ജങ്ങൾ.
ഇന്നിതാ പുലർന്നു,നേരമായി-
മത്സഖീ വേർപ്പെട്ടിടാൻ,
കണ്ടുമുട്ടാം നാളെ വീണ്ടും,
തണ്ടുലഞ്ഞു ഞാനെത്തിടും
ഇന്നുനീളെ നിൻ സ്മൃതിക്കാ-
യൊരു ചുംബനം കൂടി നല്കുക,
അധരപല്ലവികളടർന്നനഘമാം
ഒരു ഗാനമായുയരട്ടെ ഞാൻ.
കയ്യിലായ് വച്ചുകൊൾകെൻ മുരളി-
കൈവശം ഞാനെത്തും വരെ,
നിസ്തൂലസ്വരകീർത്തനങ്ങളാൽ
നിർബാധമോമനിച്ചീടുക.
പോയിടട്ടെ ഞാൻ യാത്ര-
ചൊല്ലി വീണ്ടുമാ,മടിത്തട്ടിൽ
സ്നേഹസ്വപ്നങ്ങൾ കണ്ടു-
റങ്ങുവാൻ തിരികെയെത്താം വേഗം
വർണ്ണതാരകളുജ്ജ്വലിക്കുമാ-
വശ്യവിതാനപ്പരപ്പിൽ,
പുഞ്ചിരിയാൽ പൊൻവെളിച്ചം-
തൂകിനില്ക്കുമെന്നാതിര.
പാതിമാത്രം പുറത്തുകാട്ടി-
നീളെ പാർവ്വണം പൊഴിച്ച്,
വാർമതിയാ വർണ്ണമേലാ-
പ്പിലൊരു തൊടുകുറിചാർത്തി.
രാവുതോറും നാമിരിക്കുമീ-
മാമരച്ചാർത്തിന്നു കീഴിൽ,
പകലുണർന്നു തുടങ്ങുന്നു ചുറ്റും,
സഖീ പാട്ടുപാടുന്നു കിളികൾ.
എത്രനാളായി എന്നുമീ-
വൻമരത്തെ ചാരി നാമിരുപേരും,
സ്വപ്നലോകത്തിലൂടെ-
മേവിയാ വർണ്ണമേലാപ്പു കാണ്മൂ..
അങ്ങുമേലെയാ കാർമുകിൽ-
ച്ചെരിവിലൂടരിച്ചിറങ്ങും,
ചന്ദനാഭ അനുസ്മരിപ്പിക്കും
ചന്ദ്രലേഖയെത്ര സമ്മോഹനം.
ചെമ്പനീരല,യിതൾ- കൂമ്പിനില്കും
നിന്നധരങ്ങളിൽ മാറിമാറി ഉമ്മവച്ചെത്ര-
മതിവരാതെ ഞാൻ എന്നും
പാതിരാവിനെ തുടരുന്നൊ-
രേതോ യാമമധ്യത്തിൽ നീയൊന്നിച്ചു തേടിടുവ-
തേതു താരനികുഞ്ജങ്ങൾ.
ഇന്നിതാ പുലർന്നു,നേരമായി-
മത്സഖീ വേർപ്പെട്ടിടാൻ,
കണ്ടുമുട്ടാം നാളെ വീണ്ടും,
തണ്ടുലഞ്ഞു ഞാനെത്തിടും
ഇന്നുനീളെ നിൻ സ്മൃതിക്കാ-
യൊരു ചുംബനം കൂടി നല്കുക,
അധരപല്ലവികളടർന്നനഘമാം
ഒരു ഗാനമായുയരട്ടെ ഞാൻ.
കയ്യിലായ് വച്ചുകൊൾകെൻ മുരളി-
കൈവശം ഞാനെത്തും വരെ,
നിസ്തൂലസ്വരകീർത്തനങ്ങളാൽ
നിർബാധമോമനിച്ചീടുക.
പോയിടട്ടെ ഞാൻ യാത്ര-
ചൊല്ലി വീണ്ടുമാ,മടിത്തട്ടിൽ
സ്നേഹസ്വപ്നങ്ങൾ കണ്ടു-
റങ്ങുവാൻ തിരികെയെത്താം വേഗം

No comments:
Post a Comment