Friday, 4 August 2017

ചിങ്ങമാസം പിരിയുമ്പോൾ:


 മലയാള സർഗ്ഗാത്മക മധുമാസരമണീ 
നീ മമ മുന്നിൽ നില്പൂ വിട ചൊല്ലാൻ 
നേരം സ്വരരാഗം മണിനാദം മന്ത്രാക്ഷര-
ത്താൽ സ്വയം മറന്നെഴുതീ കവിതാശകലങ്ങൾ
 പ്രതിധ്വനിപ്പൂ തവ യുഗ്മ സംഗീതങ്ങൾ പ്രതിഫലിപ്പൂ

 പുഞ്ചിരിപ്പൂക്കാലമോണം ലളിതേ 
സുഖമർമ്മരം മാമരച്ചില്ലകളിൽ 
ഇടക്കിടെ ചാറും ചെറു മഴത്തുള്ളികൾ 
 പോകൂ മൃദു കന്യേ പൊൻചിങ്ങമാസമേ 
മണമിയലും വഴിനീളെ പിൻ വിളികൾ 
അലങ്കാരപ്പേരുമായ് കണ്ടുമുട്ടാം ഇനി
 തിരുവോണ നിറഭേദ വദനത്താൽ 
വീണ്ടും മരണമില്ലാതെൻ മനം തുടിക്കുമ്പോൾ 

 വര കല്പിത ഹൃദയത്തിൽ ഉതി-
 രുന്നൊരു നാദം പരകോടി ജന്മത്തിൻ 
സുഖസുന്ദര മേളം വിരൽ കൊണ്ടെന്നക-
താരിൽ രുധിരം പൊടിഞ്ഞു വള തമ്മിൽ
 കൊഞ്ചുമ്പോൾ സ്വർഗ്ഗമീ പാരും.

 മൃതമായ് ഞാനെങ്കിലും ഇമ രണ്ടും 
ചിമ്മി മൃദു മന്ദഹാസത്തിൽ കുളിരരുവി-
കളൊഴുകി സ്വപ്നങ്ങളിണ ചേർന്നൊരു മുഗ്ദാനു- 
രാഗത്തിൽ കമനീയ ഹേമാവൃത സങ്കല്പ രതി നടനം. 

 വിലയം വിട ചൊല്ലാത്ത ദുർലഭ-
രാവിൽ പ്രണയാംഗിത നീയെന്നിൽ 
ഹാരങ്ങൾ ചാർത്തി. അതിനിബിഡം
 സുഖമനനം ആലിംഗനങ്ങളിൽ 
മറവിയെ പുല്കുന്നെൻ പുനർചിന്തന ജന്മങ്ങൾ. 

 വിധി പോലെൻ മുന്നിൽ വീണുടയുന്നു
മരണം രംഗങ്ങൾ തുടരുമ്പോൾ ഉണരുന്നെൻ പ്രേമം.
 ക്ഷേത്രാങ്കണ തുളസീ നീ പ്രിയമായെൻ
മുന്നിൽ മധുവോലും പുഞ്ചിരിയാൽ പകരു-ന്നഭിലാഷം.

 വഴിയോര വർണ്ണനയായ് നീയെന്നിൽ
പൂർണ്ണം ചൈതന്യ ദേവതകൾ നിൻ മുന്നിൽ തുച്ഛം.
വാക്കുകൾ നോക്കുകൾ ഇനിയില്ല-
യെങ്കിലും സാഫല്യ ഭംഗീ നിൻ ഓർമ്മകളെൻ ജീവൻ.

 മറുജന്മപ്പാതിശ്രീ മുറുകുന്നെൻ സിരയിൽ
 മുകുളാനു നാദമായ് അലിയും നീ കന്യേ!!
ഓർമ്മാവൃത മോഹാലയ സുകൃ-
താമൃതമധരങ്ങൾ സ്വപ്നാടന
ശൃംഗാരം ചിരസുന്ദര പദ-നടനം.


No comments:

Post a Comment