കാത്തിരുപ്പ്
------------------
ഒരുപിടി പ്രണയസാന്ദ്രങ്ങളാം
പകലുകൾ കരളിൽ നിറഞ്ഞുജ്ജ്വലിച്ചുനില്പൂ.
അതുമൂലമീ നീണ്ട കാത്തിരിപ്പൊരു
ഗ്രീഷ്മ- രജനിപോൽ വേഗം കടന്നുപോകും.
ലളിതേ, നിലാവിന്റെ തങ്കക്കരമുണ്ട്
ഞൊറിയുടുത്തെത്തുന്നു രാക്കൾ.
അനുപമേ, ത്വൽപ്രേമസ്മരണതൻ പൂക്കാല-
പരിമളം പെയ്യുന്ന രാക്കൾ.
അനുപദം പൂക്കളാൽ കോൾമയിർ കൊള്ളുമാ
മരതകപ്പച്ചത്തണൽതളപ്പിൽ, ഒരുമിച്ചിരുന്നു
പൂവാകയ്ക്കു ചോട്ടില- ന്നൊരു
ദിവ്യവിസ്മൃതി പുല്കി നമ്മൾ.
അരികത്തിരുന്നെന്റെ മാറത്തു തലവച്ചു വരദേ,
പറഞ്ഞെത്ര കളിവാക്കുകൾ!
മണികിലുക്കം പോലെ മറുവാക്കുകൾ
കിലുകിലുങ്ങുന്ന നിൻകളിവാക്കുകൾ.
തെരുതെരെ ചുംബനപ്പൂക്കളർപ്പിച്ചു നി-
ന്നരുമക്കവിൾത്തട്ടു തഴുകീടവേ,
അണിവിരൽതുമ്പിനാലെൻറെ കൈവെള്ളയി-
ലെഴുതി നീയെത്ര പൊൻചിത്രകങ്ങൾ!
സുഭഗസല്ലാപക്കളിത്തോണിയിൽ
രണ്ടു ഹൃദയങ്ങളെത്രമേൽ സംവദിച്ചു!
അമലസ്പർശങ്ങളാം സരിതമേഘങ്ങളായ്
ഹൃദയങ്ങളെത്രമേൽ സഞ്ചരിച്ചു!
അതുതന്നെ ധാരാളമിനിയുള്ള കാത്തിരി-
പ്പൊരു സ്വപ്നമാത്രപോൽ തീർന്നീടുവാൻ.
അതുതന്നെ ധാരാളമിനിയെന്റെ സ്മരണതൻ
തെളിനീർ നനഞ്ഞോർത്തുകാത്തിരിക്കാൻ.
------------------
ഒരുപിടി പ്രണയസാന്ദ്രങ്ങളാം
പകലുകൾ കരളിൽ നിറഞ്ഞുജ്ജ്വലിച്ചുനില്പൂ.
അതുമൂലമീ നീണ്ട കാത്തിരിപ്പൊരു
ഗ്രീഷ്മ- രജനിപോൽ വേഗം കടന്നുപോകും.
ലളിതേ, നിലാവിന്റെ തങ്കക്കരമുണ്ട്
ഞൊറിയുടുത്തെത്തുന്നു രാക്കൾ.
അനുപമേ, ത്വൽപ്രേമസ്മരണതൻ പൂക്കാല-
പരിമളം പെയ്യുന്ന രാക്കൾ.
അനുപദം പൂക്കളാൽ കോൾമയിർ കൊള്ളുമാ
മരതകപ്പച്ചത്തണൽതളപ്പിൽ, ഒരുമിച്ചിരുന്നു
പൂവാകയ്ക്കു ചോട്ടില- ന്നൊരു
ദിവ്യവിസ്മൃതി പുല്കി നമ്മൾ.
അരികത്തിരുന്നെന്റെ മാറത്തു തലവച്ചു വരദേ,
പറഞ്ഞെത്ര കളിവാക്കുകൾ!
മണികിലുക്കം പോലെ മറുവാക്കുകൾ
കിലുകിലുങ്ങുന്ന നിൻകളിവാക്കുകൾ.
തെരുതെരെ ചുംബനപ്പൂക്കളർപ്പിച്ചു നി-
ന്നരുമക്കവിൾത്തട്ടു തഴുകീടവേ,
അണിവിരൽതുമ്പിനാലെൻറെ കൈവെള്ളയി-
ലെഴുതി നീയെത്ര പൊൻചിത്രകങ്ങൾ!
സുഭഗസല്ലാപക്കളിത്തോണിയിൽ
രണ്ടു ഹൃദയങ്ങളെത്രമേൽ സംവദിച്ചു!
അമലസ്പർശങ്ങളാം സരിതമേഘങ്ങളായ്
ഹൃദയങ്ങളെത്രമേൽ സഞ്ചരിച്ചു!
അതുതന്നെ ധാരാളമിനിയുള്ള കാത്തിരി-
പ്പൊരു സ്വപ്നമാത്രപോൽ തീർന്നീടുവാൻ.
അതുതന്നെ ധാരാളമിനിയെന്റെ സ്മരണതൻ
തെളിനീർ നനഞ്ഞോർത്തുകാത്തിരിക്കാൻ.

No comments:
Post a Comment