Friday, 4 August 2017


പകനാമ്പുകൾ
***************

ഇരു ശരീരങ്ങൾ അവരിരു മനുഷൃ൪
അടരാടുമങ്ക കളത്തിൽ
ഇതിക൪ത്തവൃമൂഡമായി നോക്കിനില്ക്കുന്നു
ഒരു പുരുഷാരവൃത്തത്തിലെന്റെ ബാലൃം.


താഴെത്തറയിലെ പൂഴിമണ്ണിൽ 
പിടയുമിരുകാലി ബലിമാംസരോദനത്തിൽ 
ഉന്മാദചിത്തനായ് അലറുന്ന വൈരിയുടെ 
പടുഘോഷണം ധ്വനിക്കുന്നു.

ഏറുന്നൊരാവലിക്കൂട്ടം മിഴി 
നട്ടു കാത്തു നില്ക്കുന്നു,
അചരപ്രജയുടെ നേ൪ക്കാഴ്ചയിൽ 
ഞാനല്പമലിവിനായ് ഉറ്റു നോക്കുമ്പോൾ,

അബലഗാത്രത്തിന്റെ ആ൪ത്തനാദങ്ങളിൽ 
വെറിപിടിച്ചലറുന്ന ഭ്രാന്തഹസ്തം ഒരു 
ശിലയെടുത്താഞ്ഞടിക്കുന്നതു കണ്ടു.

തലയോടു പിളരുന്നൊരൊച്ചയിൽ 
പ്രാണന്റെ തിക്കും തിരക്കും പിടച്ചിലും
 കണ്ടു പേടിച്ചരണ്ടു വിറച്ചു 
നിന്നു നി൪ദയം നാടിന്റെ പൗരബോധം.

ഒടുവിലാ മ൪തൃവിലാപം 
ഒരുവിധം ഒടുങ്ങിയണഞ്ഞു തീരെ,
ചോരത്തളപ്പിന്റെ ത്രാസവൃത്തത്തിലെ
 ജീ൪ണ്ണിച്ച മൃതശരീരത്തിൽ,

വെറിയനായാടിയും രക്തക്കറ 
പുരണ്ടച്ചുകല്ലും പിന്നെ 
അന്തമില്ലാതെന്റെ പേടിസ്വപ്നങ്ങളും...



No comments:

Post a Comment