Friday, 4 August 2017

ആത്മനന്മകൾ : 

വശ്യമായികാ ദിക്കിൽ നിന്നൊരു 
തപ്ത സൂര്യനുയർന്നിതാ 
വ്യക്തമാകാതെ ലോചനങ്ങളെ 
മൊത്തമായങ്ങു പൊത്തവേ; 

നഗ്നമായുള്ള വാക്കുകൾ കൊണ്ടു 
ശുഭ്രവസ്ത്രങ്ങൾ തുന്നി നീ 
സത്യസന്ധമാം മാനസങ്ങളിൽ 
സത്യമാപിനി വച്ചിതാ; 

ചോപ്പു ചൂടിയ തോപ്പിനുള്ളിലെ 
കൊച്ചു ഷഡ്പദമായി ഞാൻ 
തുള്ളിയങ്ങിങ്ങു തൂവി വീഴുന്ന 
കുഞ്ഞു കുഞ്ഞലർ നന്മകൾ 

അത്രയും നേർത്ത പത്തിയായൊരു 
ചിത്രചാരുതാ വീഥിയിൽ 
ഗാഡമായൊരു ഗാനമായിന്നു 
നല്ല വിണ്ടല ഹൃത്തടം 

കട്ടി കൂടിയ തൊണ്ടിനുള്ളിലെ 
കല്പവൃക്ഷത്തിൻ നീരു പോൽ 
മഹിയിലങ്ങിങ്ങു മധുരനന്മ തൻ 
മൃദുല വിത്തുകൾ മുളയട്ടേ.....



No comments:

Post a Comment