Saturday, 5 August 2017

കലാലയത്തെ വരിച്ച പെൺകുട്ടി: 


 പടിയിറങ്ങുന്നു നാം കാഞ്ചനക്കല്ലിട്ട 
മുറ്റത്തു കൂടി ചിരിമാഞ്ഞ കണ്ണുനീർ
 കാഴ്ചകൾ പേറി. 

പലദിക്കിലൊഴുകുന്ന കുമിളകൾ
 പോലെ അപരാഹ്നകുങ്കുമ കിരണങ്ങൾ നമ്മൾ. 

മലർവാക ചാറിച്ചുവന്ന വഴിയോരഭംഗികൾ
 ഒരു നോക്കു കൊണ്ട് യാത്ര ചൊല്ലുമ്പോൾ
 നടനമാടി തളർന്നു വീഴുന്നെന്റെ 
പ്രണയ ചേതനാ ലേഖനങ്ങൾ.

 പിരിയുന്നതെന്റെ പുഞ്ചിരിക്കുള്ളിൽ
 കതിരിട്ട നാലു മോഹവർഷങ്ങൾ. 
ചാഞ്ഞകൊമ്പിലെ പരാഗശാഖി ഞാൻ 
പൂത്ത മാസങ്ങൾ ഓർമ്മക്കുറിപ്പുകൾ 

ഫലവൃക്ഷമേ, പ്രണയമാറി പടം പൊഴിഞ്ഞെങ്കിലും 
പിരിയാതെ നിന്റെ പേരെന്റെ പേരോടു ചേർക്കുന്നു ഞാൻ


No comments:

Post a Comment