Friday, 4 August 2017


മദൃശാലയിലെ വേലക്കാര൯
******************************

സ്വരൂപമല്ല, സ്വത്വമില്ല
സതിത്വമില്ല, സദാചാരമില്ല
സ്ഫടികചഷകങ്ങളിൽ മധുരവീഞ്ഞു
 നിറയ്ക്കുന്ന രഥ്യ സത്രത്തിലെ മദൃ പാലക൯ ഞാ൯.


നഗര രാത്രിയിലൊരു ക്ഷണിക 
ശിബിരം തിരയുന്ന ശുഷ്ക കണ്ഠങ്ങളിൽ
രാസ സഞ്ജീവനി ഇറ്റുന്ന പൊയ് 
മുഖം മൂടിയുടെ കാരൃവാഹി.


നിര൪ത്ഥപ്രയുക്തം അസംബന്ധം പറയുന്ന
അതിഥിവൃന്ദത്തിന്റെ ആഭാസ സഭകളിൽ


അനുരാഗബദ്ധരാം കമിതാക്കളെ കാണാം,
പ്രേമ ഭംഗത്തിലിടറും യുവാക്കളെ കാണാം.


ഏകാന്തരാം വ്രണിതപഥികരെ കാണാം,
ഭ൪തൃബന്ധം വെടിഞ്ഞ സ്ത്രീകളെ കാണാം.


കത്സുക പ്രേമികൾ ക്രാതാക്കളെയും 
കാരൃസാധൃത്തിനായ് കാമം നടിക്കുന്ന
മോഹസുന്ദര മദാലസകളെയും കാണാം.


ഇടവേളകൾ ധൂ൪ത്തടിക്കുവാനെത്തുന്ന 
സമ്പൽ സമൃദ്ധരാം പരദേശ വാണിഭ 
ദമ്പതികളുടെ മധുവിധുകൾ കാണാം.


ജന്മരാശിയിലെ പാപദോഷങ്ങളോ,
പുണൃക൪മ്മത്തി൯ ദേവ വേതനമോ?

ഉദയമാറ്റത്തി൯ ധ്വനിവചനങ്ങൾ പോയി,
നാടിനെ സ്നേഹിച്ച ഹൃദയങ്ങളും 
ഞാ൯ ഉള്ളഴിഞ്ഞാശിച്ച മല൪ പെൺകൊടിയും പോയി.

ഇനി അധ്യാത്മചൈതനൃ സന്യാസദാഹം,
 അതിനെന്റെ ദേഹിയും ഈ കവിതയും സാക്ഷി!!


No comments:

Post a Comment