Friday, 4 August 2017


വിരോധാഭാസങ്ങൾ
*********************

ഒരു പുഴ വന്നു തൊട്ടെ൯ നെഞ്ചിനെ
ഇഹലോകമൊരു മാത്രയിൽ നനഞ്ഞു.
കുളി൪ വെള്ളമൊഴുകി ഒരുറവ പിറവിയെടുക്കാ൯ നേരം
ഒരു മരുഭൂമി വന്നതി൯ ഗതി തടഞ്ഞു.


സ്മൃതിയാളി മനമൊരഗ്നി നാമ്പായി മാറി
മിഴിനീരിലതു സ്ഫുടം ചെയ്തൊരുക്കി
ധരയുടെ വനാന്തരങ്ങളതി൯ ചൂടിൽ ഊണൊരുക്കേ
ഒരു കൊടും കാറ്റതിനെ കാട്ടുതീയാക്കി.


ശിരസ്സെടുത്തൊരു ദീപസ്തംഭം കൊളുത്തി
ഒളി ചിന്നി തിങ്കളതിൽ പ്രതിഫലിച്ചു
പരമാണു ഉദയമായ് പുനഃജനിക്കേ
കൂടെ നിന്നവ൪ കൂടു വിട്ടു കൂടുമാറി അബലമായ്


ഹൈന്ദവ ക്ഷേത്രത്തിൽ ക്രിസ്തു പിതാവിനെ കണ്ടു
വാവരെ മണികണ്ഠ൯ മിത്രമാക്കി
ഒരു യുഗപുരുഷ൯ പറഞ്ഞ ഒരുമ രാജിയും
വിഫലമാം വണ്ണം അവ൯ പേരിലൊരു പുതു ജാതി പിറന്നു.


ലോകമേ തറവാട് ലോകമേ തറവാട്
ലോകമേ നരകവും ലോകമേ നാകവും
ലോകമേ തറവാട് ലോകമേ തറവാട്
ലോകമേ നരകവും ലോകമേ നാകവും


No comments:

Post a Comment